Breaking News

‘രാമക്ഷേത്രത്തെ രാഷ്ട്രീയ ആയുധമാക്കുന്നു,കോൺഗ്രസിന്റെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രം’;രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

Spread the love

ന്യൂഡൽഹി: രാമക്ഷേത്രത്തെ കോൺഗ്രസ് രാഷ്‌ട്രീയ ആയുധമാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാർത്താ ഏജൻസിയായ എഎൻഐക്ക്് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ വിമർശിച്ചത്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലും പ്രാണപ്രതിഷ്ഠാ ചടങ്ങിലും എന്തുകൊണ്ട് പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കാൻ വിസമ്മതിച്ചതെന്നും അദ്ദേഹം ചോദിച്ചു.

വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ആയുധമായാണ് കോൺഗ്രസ് രാമക്ഷേത്രത്തെ കാണുന്നത്. അതുകൊണ്ട് തന്നെയാണ് രാമക്ഷേത്ര നിർമ്മാണത്തിനുള്ള കോടതി വിധി വൈകിപ്പിക്കാൻ അവർ ശ്രമിച്ചത്. അനിഷ്ട സംഭവങ്ങൾ നടക്കുമെന്ന് പറഞ്ഞ് അവർ ഭയപ്പെടുത്തി. പക്ഷേ അനിഷ്ട സംഭവങ്ങൾ ഒന്നുമില്ലാതെ ഞങ്ങൾ രാമക്ഷേത്രം നിർമ്മിച്ചു.

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പ്രതിപക്ഷ നേതാക്കൾ എന്തുകൊണ്ടാണ് വിസമ്മതിച്ചതെന്നും അദ്ദേഹം ചോദിച്ചു. മറ്റുള്ളവരെ താഴ്‌ത്തി കാണിക്കുകയും അപമാനിക്കുകയുമാണ് അവരുടെ സ്വഭാവം.പക്ഷേ രാമക്ഷേത്രം പണിതവരും അതിനായി പോരാടിയവരും നിങ്ങളുടെ തെറ്റുകൾ മറക്കുകയാണ് ചെയ്ത് എന്ന് മനസിലാക്കണം. പക്ഷേ അപ്പോഴും കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്‌ട്രീയവുമായി മുന്നോട്ട് പോവുകയാണ് ചെയ്തതെന്നും വോട്ട് ബാങ്ക് നിങ്ങളെ നിസഹായരാക്കിയിരിക്കുന്നു. വോട്ട് ബാങ്കിന്റെ ബലത്തിലാണ് നിങ്ങൾ പലകാര്യങ്ങളും ചെയ്യുന്നത്. വോട്ട് ബാങ്കിന്റെ ബലത്തിലാണ് കോൺഗ്രസ് മറ്റുള്ളവരെ അപമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഞാൻ വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് പോയാൽ അവിടത്തുകാരുടെ വസ്ത്രങ്ങൾ ധരിക്കും. തമിഴ്‌നാട്ടിൽ പോകുമ്പോൾ അവിടുത്തെ വസ്ത്രധാരണ രീതി തിരഞ്ഞെടുക്കുന്നു. ഇതിനെയൊക്കെ അവർക്ക് വിമർശിക്കാനെ അറിയുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

You cannot copy content of this page