Breaking News

ജാസ്‍ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്

Spread the love

അങ്കമാലിയിയിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് വിദ്യാർഥിനിയായ ജാസ്ലിയ മരിച്ച കേസിൽ പ്രതി സിറിയക് ജോർജിനെ പിടികൂടുന്നതിൽ അങ്കമാലി പൊലീസ് വീഴ്ചവരുത്തിയിട്ടില്ലെന്ന് ആലുവ ഡിവൈഎസ്എപിയുടെ റിപ്പോർട്ട്. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചെന്നും പ്രതി രക്ഷപ്പെട്ടത് പൊലീസിന്റെ കണ്ണ് വെട്ടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസിനെതിരെ കുടുംബം രം​ഗത്തെത്തിയിരുന്നു. തുടർന്നാണ് കുടുംബത്തിന്റെ പരാതി അന്വേഷിക്കാൻ ആലുവ ഡിവൈഎസ്എപിയെ ചുമതലപ്പെടുത്തിയത്.

വാഗമണ്ണിൽ നിന്നാണ് ഡോ. സിറിയക് ജോർജിനെ പോലീസ് പിടികൂടിയത്. ഇതിന് തൊട്ടു പിന്നാലെയാണ് അങ്കമാലി പോലീസിന്റെ വീഴ്ചയിൽ, അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആലുവ ഡിവൈഎസ്പിക്ക് റൂറൽ എസ്പി നിർദേശം നൽകിയത്. ഫെബ്രുവരി 28ന് ജാസ്ലീയ നടന്നു പോകുമ്പോൾ പുറകെ വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നീട് കാർ ആരുടേതെന്ന് കണ്ടെത്തിയെങ്കിലും പ്രതിയെ പിടികൂടാതെ പോലീസിന്റെ അനാസ്ഥ ഉണ്ടായി. പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നു.

വാഹനം നിർത്താതെ പോയത് പേടിച്ചത് കൊണ്ടെന്ന ഡോ. സിറിയക് ജോർജിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ലഹരി ഉപയോഗിച്ചിരുന്നോ എന്നതാണ് സംശയം. നഖത്തിന്റെയും മുടിയുടെയും അടക്കം സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നിലവിൽ പ്രതി റിമാൻ‌ഡിൽ തുടരുകയാണ്.

You cannot copy content of this page