Breaking News

ടിവികെയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം ഇന്ന്, വിജയ് യുടെ സംസ്ഥാനപര്യടനം പുനരാരംഭിക്കുന്നത് ചർച്ചയാകും

Spread the love

ടിവികെയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം ഇന്ന്. പനയൂരിലെ ടിവികെ ഓഫീസിൽ യോഗം ചേരും. പുതിയ കമ്മിറ്റി നിലവിൽ വന്ന ശേഷമുള്ള ആദ്യയോഗം. വിജയ് യുടെ സംസ്ഥാനപര്യടനം പുനരാരംഭിക്കുന്നതുൾപ്പടെ ചർച്ചയാകും. കൂടുതൽ ജില്ലാസെക്രട്ടറിമാരെ ഉൾപ്പെടുത്തി TVK കമ്മിറ്റി വിപുലീകരിച്ചു.

എൻ ആനന്ദ് പാർട്ടിയിൽ കാര്യങ്ങൾ ഒറ്റയ്ക്ക് തീരുമാനിക്കുന്നു എന്ന് വിമർശനമുയർന്നിരുന്നു. പുതിയ കമ്മിറ്റി ടിവികെയുടെ ദൈനംദിനപ്രവർത്തനങ്ങൾ കൂട്ടായി തീരുമാനിക്കണമെന്ന് വിജയ് നിർദേശം നൽകി.

കരൂർ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചതിന് പിന്നാലെ തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനൊരുങ്ങി വിജയ്. കരൂർ അപകടത്തിന് ശേഷം ചെന്നൈയിലെ പനയൂരിലെ ഓഫീസിലും നീലങ്കരൈയിലെ വസതിയിലുമായി കഴിഞ്ഞിരുന്ന വിജയ്, കനത്ത മഴയിൽ നെൽകൃഷി നശിക്കുന്നതിനെതിരെ ഡിഎംകെ സർക്കാരിനെതിരെ രം​ഗത്തെത്തി.

സർക്കാർ കർഷകരെ സംരക്ഷിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ഉൽപ്പന്നങ്ങൾ ഉടനടി സംരക്ഷിക്കുകയും അവരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുമായിരുന്നുവെന്നും വിജയ് ആരോപിച്ചു. ചൊവ്വാഴ്ച രണ്ട് പേജുള്ള വിശദമായ പ്രസ്താവനയിലാണ് സംസ്ഥാന സർക്കാരിനെതിരെ വിജയ് രംഗത്തെത്തിയത്.

എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ നെൽകർഷകരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ദരിദ്രരുടെ ദുരവസ്ഥയോട് സംസ്ഥാന സർക്കാർ കാണിക്കുന്നത് കടുത്ത അവഗണനയും നിസ്സംഗതയുമാണെന്നും വിജയ് കുറ്റപ്പെടുത്തി. മഴയിൽ നെൽമണികൾ മുളച്ച് നശിച്ചതുപോലെ, കർഷക വിരുദ്ധ ഡിഎംകെ ഭരണകൂടത്തിനെതിരെ ജനങ്ങളുടെ ഹൃദയങ്ങളിൽ വളർന്നുവരുന്ന രോഷത്തിന്റെ വിത്തുകൾ മുളയ്ക്കുകയാണെന്നും വിജയ് പ്രസ്താവനയിൽ പറഞ്ഞു.

You cannot copy content of this page