വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി റയാൻ റൂത്തിന് ജീവപര്യന്തം തടവുശിക്ഷ. 2024-ൽ ഫ്ലോറിഡയിലെ ഗോൾഫ് കോഴ്‌സിൽ വെച്ച് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് വിധി പ്രഖ്യാപിച്ചത്. പരോളില്ലാത്ത ജീവപര്യന്തമാണ് പ്രതി അനുഭവിക്കേണ്ടത്. ഇതോടൊപ്പം തോക്ക് കേസിൽ 7 വർഷം തടവും അനുഭവിക്കണം.
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഫ്ലോറിഡയിൽ പ്രസംഗിച്ചപ്പോൾ ആയിരുന്നു ട്രംപിന് നേരെ പ്രതി വെടിയുതിർത്തത്. സംഭവത്തിൽ ട്രംപിന് പരിക്കേറ്റിരുന്നു. പ്രതി ചെയ്ത കുറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഫെഡറൽ പ്രോസിക്യൂട്ടർ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ശിക്ഷാവിധി. യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീൻ കാനൻ ആണ് വിധി പ്രഖ്യാപിച്ചത്. വിധിയിൽ അസിസ്റ്റന്റ് യു എസ് അറ്റോർണി പ്രതികരണം രേഖപ്പെടുത്തി. സ്ഥാനാർത്ഥികളെ ഇല്ലാതാക്കാൻ വ്യക്തികൾ നിയമം കയ്യിലെടുത്താൽ യുഎസിന്റെ ജനാധിപത്യം ശരിയായി പ്രവർത്തിക്കില്ല. അതുതന്നെയാണ് ഈ വ്യക്തി ചെയ്യാൻ ശ്രമിച്ചത് എന്നായിരുന്നു പ്രതികരണം.
സെപ്റ്റംബറിൽ റയാൻ റൂത്ത് കുറ്റക്കാരനാണെന്ന് ജൂറി അംഗങ്ങൾ കണ്ടെത്തിയിരുന്നു. പിന്നാലെ ഇയാൾ കോടതി മുറിയിൽ സ്വയം കുത്തി പരുക്കേൽപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.
