Breaking News

നാലാം ജയം തേടി ഇന്ത്യ ഇന്ന് വിശാഖപട്ടണത്തിറങ്ങും; ആദ്യ വിജയം തേടി ന്യൂസിലാന്‍ഡും

Spread the love

ഐസിസി ട്വന്റി ട്വന്റി ലോക കപ്പിന് മുന്നോടിയായി നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ടി ട്വന്റി പരമ്പരയില്‍ നാലാം വിജയം ലക്ഷ്യമിട്ട് ഇന്ത്യയും ആദ്യ ജയം തേടി ന്യൂസിലാന്‍ഡും ഇന്ന് വിശാഖപട്ടണത്ത് ഇറങ്ങും. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിലാണ്. ഇതിനകം തന്നെ പരമ്പര നേടിക്കഴിഞ്ഞും ടീം ഇന്ത്യ. മലയാളി താരം സഞ്ജു സാംസണ് ഇന്നത്തെ മത്സരം നിര്‍ണായകമായിരിക്കും. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഫോം ഔട്ടായിരുന്നു താരം. വരുന്ന ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാനുള്ള മികച്ച അവസരമായിരുന്നു സഞ്ജുവിന് ഈ പരമ്പര. ഇഷാന്‍ കിഷന്‍ നന്നായി കളിക്കുന്നതിനാല്‍ തന്നെ ഫോം തെളിയിക്കേണ്ടത് സഞ്ജുവിന്റെ ബാധ്യതയായി മാറി. ഇന്നത്തെ മത്സരത്തില്‍ ഒരു ദാക്ഷിണ്യവുമില്ലാതെ എതിരാളികളെ തച്ച് തകര്‍ക്കാന്‍ കെല്‍പ്പുള്ള അഭിഷേക് ശര്‍മ്മ ക്രീസിലുറച്ചാല്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലേത് പോലെ തന്നെ വിശാഖപട്ടണത്തും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവും. സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്നത്തെ മത്സരത്തിലും വിജയം നിശ്ചയമാണെന്ന ആത്മവിശ്വാസമാണ് ടീമിന് നല്‍കുന്നത്. ഇന്ത്യക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. ഹാര്‍ദിക് പണ്ഡ്യ, ശിവം ദുബൈ, റിങ്കു സിംഗ് എന്നിവരുടെ കളിമികവും ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും. നാലാം മത്സരത്തില്‍ ബൗളര്‍മാരില്‍ മാറ്റം വരുത്തുമെന്ന റിപ്പോര്‍ട്ട് ഉണ്ട്. ജസ്പ്രീത് ബുമ്രക്കും രവി ബിഷ്ണോയ്ക്കും പകരം അര്‍ഷ്ദീപ് സിംഗും വരുണ്‍ ചക്രവര്‍ത്തിയും ഇലവനിലെത്തിയേക്കാം.

പരമ്പയിലെ ആദ്യ ജയം ലക്ഷ്മിട്ട് ഇറങ്ങുന്ന ന്യൂസിലാന്‍ഡിന് യിംസ് നീഷവും ലോക്കി ഫെര്‍ഗ്യൂസനും തിരിച്ചെത്തുന്നത് കരുത്താവും. കെയ്ല്‍ ജെയ്മിസനും ജേക്കബ് ഡഫിക്കും പുറത്തിരിക്കേണ്ടിവരുമെങ്കിലും ഒരു ജയമെങ്കിലും പ്രതീക്ഷിക്കുകയാണ് കിവീസ്.

You cannot copy content of this page