എറണാകുളം കളമശേരിയിൽ പൊതുമേഖലാ സ്ഥാപനമായ HMT യുടെ ഫ്യൂസ് ഊരി കെഎസ്ഇബി. 32 കോടി രൂപയുടെ കുടിശിക ചൂണ്ടിക്കാട്ടിയാണ് നടപടി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയിൽ കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം മുടങ്ങിയിട്ട് അതിനിടെയാണ് കെഎസ്ഇബിയുടെ നടപടി. ഇതോടെ പ്രവർത്തനം നിലച്ചു.
2007 വരെയുള്ള കുടിശിക ഇനത്തിൽ 14 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി നേരത്തെ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് നടന്ന വൺ ടൈം സെറ്റിൽമെന്റ് ചർച്ചയിൽ കുടിശ്ശിക 11 കോടി രൂപയായി പുനർനിർണയിച്ചു. ഇതിൽ 8.5 കോടി രൂപ മൂലധന കുടിശ്ശികയായും 50 ലക്ഷം രൂപ പിഴ പലിശയായും വിഭജിക്കാൻ ധാരണയായിരുന്നു.
എന്നാൽ, പിഴ പലിശയായ 50 ലക്ഷം രൂപയ്ക്ക് പകരം ഭൂമി മതിയെന്ന് ധാരണയായെങ്കിലും ഹെഡ് ഓഫീസിൽ നിന്ന് അനുമതി ലഭിക്കാതെ വന്നതോടെ ഭൂമി കൈമാറ്റം നടന്നില്ല. അതിനുള്ള പ്രതികാര നടപടിയയാണ് ഫ്യൂസ് ഊരികൊണ്ടുപോയതെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു.
