Breaking News

തീരമേഖലയിൽ നുണ പറഞ്ഞ് ഭയം പരത്താനാണ്‌ കോൺഗ്രസ്‌ ശ്രമിക്കുന്നത് ; – രാജീവ് ചന്ദ്രശേഖർ

Spread the love

തിരുവനന്തപുരം: തീരമേഖലയിൽ നുണ പറഞ്ഞ് ഭയം പരത്താനാണ്‌ കോൺഗ്രസ്‌ ശ്രമിക്കുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തീരപ്രദേശത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെയാണ് വിദ്വേഷവും നുണ പ്രചരണവും നടത്തുന്നത്. അധികാരത്തിലേറിയാൽ അവർക്ക് വേണ്ടി എന്ത് ചെയ്യുമെന്നതിന്റെ വികസനരേഖയാണ് ഞാൻ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരും സിഎഎയും പറഞ്ഞ് തീരപ്രദേശത്തെ ജനങ്ങളെ പേടിപ്പിക്കുകയാണ്. അവർ വിഡ്ഢികളല്ല, സത്യം മനസിലാക്കാനുള്ള ബുദ്ധി അവർക്കുണ്ട്. 15 കൊല്ലമായി അവർക്ക് വീടോ കുടിവെള്ളമോ ഇല്ല. കടലാക്രമണം കാരണം ഗുരുതര പ്രശ്‌നങ്ങളാണ് തീരമേഖലയിലെ ജനങ്ങൾ അനുഭവിക്കുന്നത്. ജനങ്ങളെ പേടിപ്പിച്ച് ജയിക്കാനുള്ള ശ്രമം എന്ത് രാഷ്‌ട്രീയമാണ്. വിശ്വ പൗരനാണ് എന്ന് പറയുന്ന വ്യക്തിയുടെ രാഷ്‌ട്രീയമാണോ ഇതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

വോട്ട് വേണമെങ്കിൽ എന്ത് ചെയ്യണമെന്നാണ് പറയേണ്ടത്. 15 വർഷം ചെയ്തതും ഇനി ചെയ്യാൻ പോകുന്നതുമായ കാര്യങ്ങൾ അവർക്ക് മുന്നിൽ അവതരിപ്പിക്കണം. അത് ബോധ്യമായാൽ ജനങ്ങൾ വോട്ട് ചെയ്യും. ജനങ്ങൾ നൽകിയ അവസരം വിനിയോഗിക്കാതെ നുണ പറഞ്ഞ് വോട്ട് തേടിയിട്ട് കാര്യമില്ല. തിരുവനന്തപുരത്തിന്റെ വികസനത്തിനായി പണിയെടുക്കാനാണ് ഇവിടെ എംപിയാകാൻ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനിൻ നുണ പ്രചരണത്തിനെതിരെ പരാതി നൽകും. നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You cannot copy content of this page