Breaking News

യാത്രക്കിടെ ഭാര്യയുമായി വാക്കുതർക്കം; കനാലിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം

Spread the love

കോട്ട: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് 28 കാരനായ യുവാവ് കനാലിൽ ചാടി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. രാജസ്ഥാനിലെ കോട്ടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ജില്ലയിലെ ചെച്ചാട്ട് ടൗണിൽ താമസിക്കുന്ന രഘുനന്ദൻ ഭാര്യയുമായി വാക്കുതർക്കമുണ്ടായി വഴക്കായതോടെ കനാലിലേക്ക് എടുത്തുചാടുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് സകത്പുരയിലെ ഭാര്യ വീട്ടിൽ നിന്നും തിരികെ സ്വന്തം വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം.

വഴക്കിനിടയിൽ പ്രകോപിതനായ യുവാവ് പെട്ടന്ന് കാർ നടുറോഡിൽ നിർത്തി പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ റോഡിന് സൈഡിലുള്ള കനാലിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നാണ് ഭാര്യ നൽകിയ മൊഴി. ഭാര്യ പിങ്കിയും മൂന്ന് കുട്ടികളും കാറിലുണ്ടായിരുന്നു. അപ്രതീക്ഷിതമായുള്ള ഭർത്താവിന്റെ പ്രവൃത്തിയിൽ ഞെട്ടിയ ഭാര്യ ഉടനെ തന്നെ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും നേരം ഇരുട്ടിയതോടെ രക്ഷാപ്രവർത്തനം മന്ദഗതിയിലായി. പിന്നീട് 10 മണിക്കൂറിന് ശേഷം തിങ്കളാഴ്ച രാവിലെയാണ് യുവാവ് ചാടിയ സ്ഥലത്ത് നിന്നും 2 കിലോമീറ്റർ അകലെ കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഭജൻ അവതരിപ്പിക്കുന്ന ഗ്രൂപ്പുകൾക്ക് വേണ്ടി ഡോലക്ക് വായിക്കുന്ന കലാകാരനാണ് മരിച്ച രഘുനന്ദൻ. ഈ ഗ്രൂപ്പുകളിലെ നർത്തകിയായിരുന്നു രഘുനന്ദന്റെ ഭാര്യ പിങ്കിയെന്ന് പൊലീസ് പറഞ്ഞു. കുടുംബ തർക്കവുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ രഘുനന്ദൻ പോസ്റ്റിട്ടിരുന്നുവെങ്കിലും പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഭജൻ അവതരിപ്പിക്കുന്ന. രഘുനന്ദന്റെ ഭാര്യക്ക് ആദ്യ വിവാഹത്തിൽ 3 മക്കളുണ്ട്. ഈ കുട്ടികളും രഘുനന്ദനും പിങ്കിക്കുമൊപ്പമാണ് താമസിച്ച് വന്നിരുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായും പൊലീസ് അറിയിച്ചു.

You cannot copy content of this page