ഭോപാൽ ∙ കേരളത്തിൽ വിവാഹിതയായ കുംഭമേളയിലെ ‘വൈറൽ സുന്ദരി’ മോണലിസയെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെ സമീപിച്ചു. മകളെ മതംമാറ്റാനായി തട്ടിയെടുത്തതാണെന്ന് പിതാവ് ജയസിങ് ഭോസ്‌ലെ ആരോപിച്ചു.
മധ്യപ്രദേശിലെ ഖർഗാവ് സ്വദേശിനിയായ മോണലിസ ഭോസ്‌ലെയും (18) യുപി ബാഗ്പത് സ്വദേശിയായ മുഹമ്മദ് ഫർമാനുമായുള്ള (25) വിവാഹം കഴിഞ്ഞദിവസമാണ് തിരുവനന്തപുരം പൂവാർ അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിൽ നടന്നത്. വിവാഹത്തിനു വീട്ടുകാർ തടസ്സം നിൽക്കുവെന്ന പരാതിയുമായി മോണലിസ തമ്പാനൂർ പൊലീസിനെ സമീപിച്ചിരുന്നു.
മോണലിസയുടെ പിതാവിനെ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും അദ്ദേഹം വിവാഹത്തിനു സമ്മതിച്ചില്ല. മകളെ കുടുക്കിയതാണെന്ന് കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ പിതാവ് പറഞ്ഞു. മോണലിസയെ മടക്കിക്കൊണ്ടുവരാൻ സഹായിക്കുമെന്ന് ഹിന്ദു ജാഗരൺ മഞ്ച് നേതാക്കൾ പറഞ്ഞു.
Useful Links
Latest Posts
- റവ.ഡോ.ജോർജ് മുത്തോലിയെ അവഹേളിച്ചത്തിൽ പ്രതിഷേധയോഗവും നിയമനടപടികളും.
- സിനിയുടെ കാത്തിരിപ്പ് വിഫലമായി ,സന്തോഷ് വിട പറഞ്ഞു,
- ഖാര്‍ഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും ‘സീക്രട്ട് ഓപറേഷനില്‍’ ഞെട്ടി കേന്ദ്രസര്‍ക്കാര്‍
- തുടക്ക’ത്തിന് മുമ്പേ രാഷ്ട്രീയ പ്രസ്താവനകളിലേക്ക് ചാടണോ? മോഹൻലാല്‍ മകളെ രാജ്യദ്രോഹികള്‍ക്ക് സപ്പോര്‍ട്ട് ചെയ്യാൻ വിടരുത്; വിസ്മയയ്ക്കെതിരെ സൈബര്‍ ആക്രമണം
- പെരുന്ന ലക്ഷ്യമിട്ട് ഗണേഷ്; സുകുമാരന്‍ നായര്‍ക്ക് ഇനി ‘കട്ടയ്ക്ക്’ എതിരാളി; തലപ്പത്തെത്താന്‍ എല്‍എല്‍ബി കടമ്പയെന്നും സൂചന
