കേന്ദ്രസർക്കാർ പുതുക്കിയ പരിസ്ഥിതി ലോല കരടു വിജ്ഞാപനം 24 ലക്ഷം ജനങ്ങളെ ദോഷകരമായി ബാധിക്കും;ജോസ് കെ മാണി എംപി.

Spread the love

കോട്ടയം:കേന്ദ്ര സർക്കാരിന്റെ ഏഴാമത് പരിസ്ഥിതി ലോല (ഇ.എസ്.ഇസഡ്) കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെട്ട അതീവ ഗുരുതര സാഹചര്യം ചർച്ച ചെയ്യാൻ സർവകക്ഷിയോഗവും അടിയന്തര നിയമസഭാ സമ്മേളനവും വിളിച്ചുചേർക്കണമെന്ന് ജോസ് കെ മാണി എം.പി ആവശ്യപ്പെട്ടു.
​സംസ്ഥാനത്തെ 7 ജില്ലകളിലായി 25 ലക്ഷം ആളുകളെ ബാധിക്കും
​വിജ്ഞാപനത്തിനെതിരെയുള്ള ആക്ഷേപങ്ങൾ അറിയിക്കാൻ ഇനി 25 ദിവസങ്ങൾ മാത്രമാണ് ബാക്കി (ആകെ 60 ദിവസങ്ങളിൽ 35 ദിവസം പിന്നിട്ടു).
​മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടതുപോലെ, പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 92 ആയി കുറയ്ക്കണം.
കേരളത്തിന്റെ വനവിസ്തൃതി 11,000 ചതുരശ്ര കിലോമീറ്ററാണ്. സംസ്ഥാനത്ത് 54% വനാവരണവുമുണ്ട്.
ഉയർന്ന ജനസാന്ദ്രതയും ഭൂവിസ്തൃതിയുടെ കുറവും പരിഗണിച്ച്, പരിസ്ഥിതി ലോല മേഖലകൾ വനത്തിനുള്ളിൽ മാത്രമായി നിജപ്പെടുത്തണം.
​ കേരളത്തിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച യഥാർത്ഥ നിജസ്ഥിതി ജനങ്ങളെ അറിയിക്കാൻ സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

You cannot copy content of this page