Breaking News

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ഈ മാസം 18 മുതല്‍ സൗദിയിലെത്തും: ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍

Spread the love

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ഈ മാസം 18 മുതല്‍ സൗദിയിലെത്തും. സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുള്ള തീര്‍ഥാടകരും 18ന് പുറപ്പെടുമെന്ന് ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ അറിയിച്ചു. മക്കയിലും മദീനയിലും മികച്ച സേവനം തീര്‍ഥാടകര്‍ക്ക് ഉറപ്പ് വരുത്തിയിട്ടുണ്ട്. 1,75,025 തീര്‍ഥാടകരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്നത്. ഇതില്‍ 1,22,518 തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി വഴിയും 52,507 തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജ് നിര്‍വഹിക്കും. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ഏപ്രില്‍ 18-നു ആരംഭിക്കും. ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ഥാടകരുടെ ആദ്യ സംഘം മദീനയിലാണ് ഇറങ്ങുന്നത്. സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുള്ള ആദ്യ സംഘം ഏപ്രില്‍ 18-നു തന്നെ ജിദ്ദയിലേക്ക് പുറപ്പെടുമെന്ന് ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. എ അസീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് സ്വകാര്യ ഗ്രൂപ്പുകളില്‍ 10,000 ത്തോളം തീര്‍ഥാടകര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചിരുന്നത്. ഇത്തവണ അര ലക്ഷത്തിലധികം തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകളില്‍ ഉണ്ടാകുമെന്നും ഇവര്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും എം. എ അസീസ് പറഞ്ഞു.

മക്കയിലും, മദീനയിലും, മിന, അറഫ തുടങ്ങിയ സ്ഥലങ്ങളിലും തീര്‍ഥാടകടര്‍ക്ക് കുറ്റമറ്റ സേവനം നല്‍കണം എന്നാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതില്‍ വീഴ്ച വരുത്തിയാല്‍ സര്‍വീസ് കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

You cannot copy content of this page