മൂവാറ്റുപുഴ ∙ ജനറൽ ആശുപത്രിയിൽ പട്ടാപ്പകൽ മകളുടെ മുന്നിൽ വീട്ടമ്മയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നിരപ്പ് കോട്ടക്കുടിത്താഴത്ത് ഷക്കീറിന്റെ ഭാര്യ സിംന (37) ആണു കൊല്ലപ്പെട്ടത്. സുഹൃത്തായ വെസ്റ്റ് പുന്നമറ്റം തോപ്പിൽ ഷാഹുൽ അലിയെ (33) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് മൂന്നിനാണ് കൊലപാതകം. ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് ഹസൈനാർക്ക് ഉച്ചഭക്ഷണം നൽകാൻ മകൾക്കൊപ്പം ഉച്ചയോടെയാണു സിംന ആശുപത്രിയിൽ എത്തിയത്. പതിനൊന്നാം വാർഡിൽ പിതാവിനു ഭക്ഷണം നൽകിയ ശേഷം മകൾക്കൊപ്പം പ്രസവ വാർഡിനു മുന്നിൽ എത്തിയപ്പോൾ പൊടുന്നനെ ഷാഹുൽ ഇവർക്കു മുന്നിലേക്കു കത്തിയുമായി ചാടി വീണു. സിംനയെ പിടിച്ചുനിർത്തി കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു. താഴെ വീണ യുവതിയുടെ ശരീരത്തിലും പലവട്ടം കുത്തി. പരിസരത്ത് ഉണ്ടായിരുന്നവരും ആശുപത്രി ജീവനക്കാരും ഓടി എത്തിയതോടെ ഷാഹുൽ ബൈക്കിൽ പൊലീസ് സ്റ്റേഷനിലേക്കു പോയി. അവിടെ ബൈക്ക് വച്ച് ഇറങ്ങിയ ഉടൻ ഷർട്ടിൽ ഉൾപ്പെടെ രക്തം കണ്ടു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു
Useful Links
Latest Posts
- എൽഡിഎഫ് തുടർഭരണം ഉറപ്പ്;ജോസ് കെ മാണി
- തലസ്ഥാനത്തെ അനധികൃത മസാജ് കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കോർപ്പറേഷൻ, കണ്ടെത്തിയത് 17 കേന്ദ്രങ്ങൾ, വ്യാപക പരിശോധന
- ‘ഒറ്റയ്ക്ക് വിടാൻ അമ്മ വിസമ്മതിച്ചതോടെ നിർബന്ധിപ്പിച്ചു, പെൺകുട്ടി നേരിട്ടത് ക്രൂരമർദ്ദനം, മുറിയിൽ രക്തക്കറ’
- നിയമസഭാ തെരഞ്ഞെടുപ്പ്; ഈ മാസം അവസാനമോ മാർച്ച് ആദ്യമോ പ്രഖ്യാപനം, കേരളവും സജ്ജം
- നടക്കുക ഇഞ്ചോടിച്ച് പോരാട്ടം, നാല് ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലം; ‘കനഗോലു’ സര്‍വേ റിപ്പോര്‍ട്ട്
