ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400-ലധികം സീറ്റുകള്‍ നേടുകയെന്ന ബിജെപിയുടെ ലക്ഷ്യത്തെ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കുറഞ്ഞത് 200 മണ്ഡലങ്ങളെങ്കിലും വിജയിക്കാനും മമത ബിജെപിയെ വെല്ലുവിളിച്ചു. കൃഷ്ണനഗറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.മാത്രമല്ല, സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മമത ബാനര്‍ജി തറപ്പിച്ചു പറഞ്ഞു. സിഎഎയ്ക്ക് അപേക്ഷിക്കുന്നവരെ വിദേശിയാക്കി മാറ്റുമെന്നും മമത മുന്നറിയിപ്പ് നല്കി. അപേക്ഷിക്കരുതെന്നും മമത അഭ്യര്‍ത്ഥിച്ചു. നിയമപരമായ പൗരന്മാരെ വിദേശികളാക്കാനുള്ള ഒരു കെണിയാണ് സിഎഎ. പശ്ചിമ ബംഗാളില്‍ സിഎഎയോ എന്‍ആര്‍സിയോ ഞങ്ങള്‍ അനുവദിക്കില്ല,പശ്ചിമ ബംഗാളില്‍ ബിജെപിയുമായി കൈകോര്‍ത്തതിന് പ്രതിപക്ഷ സഖ്യകക്ഷിയായ ഇന്ത്യമുന്നണിയിലെ അംഗമായ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും മമത പരിഹസിച്ചു. പശ്ചിമ ബംഗാളില്‍ ഇന്ത്യാ സഖ്യമില്ലെന്നും ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ മമത വ്യക്തമാക്കി.
Useful Links
Latest Posts
- പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമെന്തിനാ? അവര്‍ വീട്ടിലിരിക്കുന്നതാണ് ഭംഗി, മോദിയിങ്ങനെ നാരി ശക്തി മണ്ഡലുമായി ഉള്ളപ്പോള്‍ പെണ്‍കുട്ടികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ട ആവശ്യമെന്താണ്? അവകാശങ്ങള്‍ സ്വതവേ വന്ന് ചേരുമെന്നും അതിനായി ആരും പ്രതിഷേധിക്കേണ്ടതില്ല- ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍ വിവാദത്തില്‍
- അര നൂറ്റാണ്ട് പിന്നിട്ടിട്ടും മായാത്ത നൊമ്പരം. ‘ഹൃദയപൂർവ്വം’ കൊടൈകനാൽ ബസപകടത്തിൽ പൊലിഞ്ഞ 18 പേർക്ക് കുറവിലങ്ങാടിൻ്റെ കണ്ണീർ പ്രണാമം.
- മുഖ്യമന്ത്രിക്കായി മൂന്നുമണിക്കൂർ മാരത്തോൺ ചർച്ച.എങ്ങും എത്താതെ ചർച്ചകൾ, ക്ഷുഭിതനായി രാഹുൽ .
- പാലായിൽ നടപ്പാത കയ്യേറി അത്തർ വില്പനശാല.കണ്ണടച്ച് നഗരസഭാ അധികൃതർ.
- പാര്‍ട്ടിക്കുള്ളിലെ വിഷയം എങ്ങനെ പരസ്യമായി, മറുപടി പറയേണ്ടത് ഹൈക്കമാൻഡ്; ടി. സിദ്ദിഖ്
