തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥിയായിരുന്ന ജെ.എസ്.സിദ്ധാർത്ഥന്റെ മരണത്തിൽ കേസ് സർക്കാർ അട്ടിമറിച്ചെന്ന് ആരോപണവുമായി പിതാവ് ജയപ്രകാശ്. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുപറ്റിച്ചെന്നും ക്ലിഫ് ഹൗസിന് മുന്നിൽ സമരം തുടങ്ങുമെന്നും ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. കേരളാ പോലീസ് രേഖകൾ കൃത്യമായി സിബിഐക്ക് നൽകാതെ തെളിവ് നശിപ്പിച്ചെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോക്കും മരണത്തിൽ പങ്കുണ്ടെന്നും മരിച്ച സിദ്ധാർത്ഥന്റെ കുടുംബം ആരോപിച്ചു.“കഴിഞ്ഞ എട്ട് മാസമായി ആർഷോ വെറ്ററിനറി കോളജിൽ വന്നുപോകുന്നതായി സിദ്ധാർത്ഥൻ പറഞ്ഞിരുന്നു. സിദ്ധാർത്ഥനെ ഇത്രയും ഉപദ്രവിച്ചത് ആർഷോ അറിഞ്ഞിരുന്നു. എസ്എഫ്ഐക്കാർക്ക് മാവോയിസ്റ്റ് രീതിയിലുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. മൂന്ന് പെൺകുട്ടികൾക്ക് കേസിൽ പങ്കുണ്ട്. അവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല കേസും എടുത്തിട്ടില്ല. എം.എം.മണിയുടെ ചിറകിന്റെ കീഴിൽ ഇരിക്കുന്ന അക്ഷയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെതിരെയാണ് സമരം തുടങ്ങുന്നത്”; ജയപ്രകാശ് പറഞ്ഞു. സിബിഐ കേസ് ഏറ്റെടുക്കുന്നതിന് മുൻപ് പൊലീസ് അന്വേഷണം നിർത്തിയതെങ്ങനെ എന്ന് കുടുംബം ചോദിച്ചു.
Useful Links
Latest Posts
- കേന്ദ്ര സര്‍ക്കാറിന് പകരം ഇന്ത്യന്‍ സര്‍ക്കാര്‍: പ്രാദേശികവാദ രാഷ്ട്രീയം എന്ന അപകടകരമായ കളിയില്‍ ടിവികെ ഡിഎംകെയേക്കാള്‍ ഒരു പടി മുന്നില്‍
- വാഹനം ഓടിച്ച് ലേണേഴ്സ് പരീക്ഷയ്ക്കെത്തി; യുവതിക്കും ഭര്‍ത്താവിനും 10,000 രൂപ പിഴ ചുമത്തി
- തെരഞ്ഞെടുപ്പ് വിജയത്തിനായി ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചുനീട്ടിയ വമ്പൻ പ്രഖ്യാപനങ്ങളെല്ലാം വെറും ജലരേഖകളാക്കിയ ബജറ്റ് ! വി ഡി സതീശന്റെ പാളിയ പ്രഖ്യാപനങ്ങള്‍ ഇവയൊക്കെ
- പിഎം ശ്രീ തുടരാനുള്ള തീരുമാനത്തില്‍ യുഡിഎഫ് സർക്കാരിനെതിരെ കടുത്ത നിലപാടുമായി കെഎസ്യു
- വെറുതെയാണ് മക്കളെ, എല്ലാം മോഹിപ്പിച്ചതാണ്…! പൂക്കികളെ പിഴയിട്ടു പൂട്ടി സര്‍ക്കാര്‍; 44 ദിവസം കൊണ്ട് പിഴയിട്ടത് ഒരു കോടി
