തൊടുപുഴ:വന നിയമ ഭേദഗതിക്കുള്ള നടപടികൾ തുടരില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് പറഞ്ഞു തികച്ചും ജനവിരുദ്ധവും കര്‍ഷക വിരുദ്ധവുമായ പല നിർദ്ദേശങ്ങളും ഭേദഗതിക്കുള്ള കരട് വിജ്ഞാപനത്തിലുൾപ്പെട്ടിരുന്നു. കേരളത്തില്‍ വനാതിര്‍ത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ ഒരു കോടി മുപ്പത് ലക്ഷം കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്തുത നിർദ്ദേശങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് കേരളാ കോൺഗ്രസ് എം സ്വീകരിച്ചത്. പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിയും പാർലമെൻററി പാർട്ടി അംഗങ്ങളും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. മലയോര മേഖലയിലെ കർഷകരെ ഏറെ ദോഷകരമായി ബാധിക്കുന്ന വിവാദ നിയമങ്ങൾ ഭേദഗതിയിൽ ഉൾപ്പെടുത്തുവാൻ ഉദ്യോഗസ്ഥ വൃന്ദത്തിൽ നിന്നും ബോധപൂർവ്വമായ നീക്കമുണ്ടായിരുന്നു . വന നിയമ ഭേദഗതി ആവശ്യമില്ലായെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറെ ആഹ്ലാദകരമാണെന്നും റെജി കുന്നം കോട്ട് പറഞ്ഞു.
Useful Links
Latest Posts
- കേരളത്തിൽ പുതുയുഗ പിറവി യുണ്ടാകും ;ജലവിഭവ വകുപ്പുമന്ത്രി മോൻസ് ജോസഫ്
- കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓര്‍ഡിനറി ബസുകളില്‍ മാത്രം, പിന്നീട് മറ്റ് ബസുകളിലും!
- പാര്‍ലമെന്റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും
- സ്ത്രീകളുടെ സൗജന്യ യാത്ര: മുഖ്യമന്ത്രി – ഗതാഗത മന്ത്രി ചര്‍ച്ചയില്‍ ധാരണ; ആദ്യ 100 ദിനം നടപ്പാക്കുക ഓര്‍ഡിനറിയില്‍, പിന്നീട് മറ്റ് ബസുകളിലേക്ക്; സാമ്പത്തിക ബാധ്യത എങ്ങനെ നികത്താമെന്നത് പഠിച്ച് റിപ്പോര്‍ട്ട് നല്കാൻ ധനകാര്യ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം
- മാർ ആഗസ്തീനോസ് കോളേജിന് റാങ്കുകളുടെ തിളക്കം.
