തൊടുപുഴ:വന നിയമ ഭേദഗതിക്കുള്ള നടപടികൾ തുടരില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് പറഞ്ഞു തികച്ചും ജനവിരുദ്ധവും കര്‍ഷക വിരുദ്ധവുമായ പല നിർദ്ദേശങ്ങളും ഭേദഗതിക്കുള്ള കരട് വിജ്ഞാപനത്തിലുൾപ്പെട്ടിരുന്നു. കേരളത്തില്‍ വനാതിര്‍ത്തി പങ്കിടുന്ന 430 പഞ്ചായത്തുകളിലെ ഒരു കോടി മുപ്പത് ലക്ഷം കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന പ്രസ്തുത നിർദ്ദേശങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് കേരളാ കോൺഗ്രസ് എം സ്വീകരിച്ചത്. പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിയും പാർലമെൻററി പാർട്ടി അംഗങ്ങളും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. മലയോര മേഖലയിലെ കർഷകരെ ഏറെ ദോഷകരമായി ബാധിക്കുന്ന വിവാദ നിയമങ്ങൾ ഭേദഗതിയിൽ ഉൾപ്പെടുത്തുവാൻ ഉദ്യോഗസ്ഥ വൃന്ദത്തിൽ നിന്നും ബോധപൂർവ്വമായ നീക്കമുണ്ടായിരുന്നു . വന നിയമ ഭേദഗതി ആവശ്യമില്ലായെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഏറെ ആഹ്ലാദകരമാണെന്നും റെജി കുന്നം കോട്ട് പറഞ്ഞു.
Useful Links
Latest Posts
- സെൻസസ് 2027ൽ, രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കും; ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു
- തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ മടക്കം വൈകും
- ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
- ചാലക്കുടിയിൽ പെയ്ന്റ് ഗോഡൗണിൽ വൻ തീപിടുത്തം; തീ നിയന്ത്രണവിധേയം
- ‘പെൻഷൻ കൈക്കൂലിയെന്ന പരാമർശം ഹൃദയശൂന്യത’; പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ എം സ്വരാജ്