2018 പ്രളയകാലത്ത് തകർന്ന പാലം പുനർനിർമ്മാണ ഭരണഅനുമതി ലഭിച്ചപ്പോൾ അത് സ്വന്തം പേരിലാക്കി അവകാശ വാദം പറഞ്ഞു കൊണ്ട് ഇടുക്കി എംപി.
2018 ൽ ആണ് ഇടുക്കി ജില്ലയിൽ തടിയമ്പാട് പാലം പ്രളയത്തിൽ തകർന്നത് , കാലതാമസം കൂടാതെ മെയിന്റനൻസ് വർക്കുകൾ നടത്തുകയും, പുതിയ പാലം നിർമിക്കാൻ തീരുമാനിക്കുകയും ചെയിതത് പൊതുമരാമത്ത് വകുപ്പ് ആണ്.
അന്ന് ഇടുക്കിയിൽ എം പി ജോയിസ് ജോർജ് ആണ് ഡീൻ കുര്യാക്കോസ് അല്ല.
ഡീൻ കുര്യാക്കോസ് എംപി വികസന കാര്യത്തിൽ മറ്റുള്ളവരുടെ വിയർപ്പും , അധ്വാനവും സ്വന്തം പേരിലാക്കിയ ജനപ്രതിനിധിയാണ്.
ആദ്യം ചെറുതോണി പാലം സ്വന്തം പേരിലാക്കിയ തന്ത്രം ഇപ്പോൾ തടിയമ്പാട് പാലത്തിന്റെ കാര്യത്തിലും പ്രയോഗിക്കുയാണ് അദ്ദേഹം ചെയുന്നത്.
സംസ്ഥാനത്ത് പുതിയ ഏഴ് പാലങ്ങൾ അനുവദിക്കപ്പെട്ടപ്പോൾ അതിൽ ഒന്നായി തടിയമ്പാട് പാലവും ഉൾപ്പെടുത്തി 167 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.
ഇ യാഥാർത്ഥ്യം നിലനിൽക്കെ ഇടുക്കി ഇടുക്കി എംപി ഡീന്റെ അവകാശ വാദങ്ങൾ കഴമ്പില്ലാത്തതാണ്.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തങ്ങൾ ആട്ടിമറിച്ചു, ഭരണ വിരുദ്ധ വികാരം പറഞ്ഞു കിട്ടിയ വിജയം ഇടുക്കിയുടെ വികസന പ്രവർത്തങ്ങൾക്കായി ഇനിയെങ്കിലും വിനിയോഗിക്കണം എന്ന് അപേക്ഷയാണ് ഇടുക്കിയിലെ ഞങ്ങൾക്ക് ഡീൻ കുര്യാക്കോസിനോടുള്ളത്….
