കേന്ദ്രസര്‍ക്കാരിനെ വീണ്ടും പ്രശംസിസ് ശശി തരൂര്‍ എംപി. ഇന്ത്യയുടെ കൊവിഡ് വാക്സിന് നയതന്ത്രം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടുവെന്നാണ് ശശി തരൂരിന്റെ പ്രശംസ. എങ്ങും കൊവിഡ് ഭീതി മാത്രം നിലനിന്ന ഒരു സമയത്ത് കേന്ദ്രസര്‍ക്കാര്‍ കൊവിഡ് വാക്സിന് നയതന്ത്രത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്തുവെന്നും തരൂര്‍ പറഞ്ഞു.ആഗോള വാക്സിന് പ്രതിസന്ധിക്കിടെ ഇന്ത്യന്‍ നിര്‍മിത കൊവിഷീല്‍ഡ്, കൊവാക്സിന് എന്നീ കൊവിഡ് വാക്സിനുകള്‍ 100ലേറെ രാജ്യങ്ങളിലേക്ക് അയയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചതായി ശശി തരൂര്‍ പ്രശംസിച്ചു. ആ പ്രതിസന്ധിക്കാലത്ത് ആഗോള ആരോഗ്യ നയതന്ത്രത്തിലെ പ്രധാന നേതാവാകുന്ന വിധത്തിലേക്ക് ഇന്ത്യ മാറി. ലോകം ഒരു പ്രതിസന്ധിയ്ക്ക് മുന്നില്‍ നില്ക്കുമ്പോള് ഇന്ത്യയ്ക്ക് എന്ത് ചെയ്യാനാകുമെന്ന് രാജ്യം കാണിച്ചുകൊടുത്തുവെന്നും ശശി തരൂര്‍ പറഞ്ഞു.സമ്പന്ന രാജ്യങ്ങള്‍ ചെയ്യാത്തത് കൊവിഡ് കാലത്ത് ഇന്ത്യയ്ക്ക് ചെയ്യാനായി. ഇത് നമ്മുടെ ആഗോള പ്രതിച്ഛായ മെച്ചപ്പെടുത്തി. ഒരു ഉത്തരവാദിത്തമുള്ള ആഗോള നേതൃസ്ഥാനത്തേക്ക് ഇന്ത്യ നടന്നുകയറിയെന്നും ലോകമെമ്പാടും നിന്ന് ഇന്ത്യയ്ക്ക് പ്രശംസകള്‍ ലഭിച്ചുവെന്നും താന്‍ എഴുതിവരുന്ന ഒരു കോളത്തില്‍ ശശി തരൂര്‍ കുറിച്ചു. എന്നിരിക്കിലും നരേന്ദ്രമോദിയെ പേരെടുത്ത് പറയാതെയാണ് ശശി തരൂരിന്റെ പ്രശംസ.
Useful Links
Latest Posts
- നേപ്പാൾ പ്രളയം; തുരംഗത്തിനുള്ളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചുള്ള കരച്ചിൽ,9 ദിവസങ്ങൾക്കുശേഷം രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി സൈന്യം.
- കേന്ദ്രസർക്കാർ പുതുക്കിയ പരിസ്ഥിതി ലോല കരടു വിജ്ഞാപനം 24 ലക്ഷം ജനങ്ങളെ ദോഷകരമായി ബാധിക്കും;ജോസ് കെ മാണി എംപി.
- കാലിഫോണിയയിലെ കൊലപാതകം മലയാളി യുവതികൾ കൊല്ലപ്പെട്ടതിന്റെ കാരണം അവ്യക്തം.പ്രതിയായ യുവതി കസ്റ്റഡിയിൽ
- തലസ്ഥാന നഗരിയിൽ മാനവീയം വീഥിയിൽ പോലീസുകാരന് നേരെ ആക്രമണം. ഹെൽമറ്റ് കൊണ്ട് തലയ്ക്കടിയേറ്റ സിപിഒ ക്ക് ഗുരുതര പരിക്ക്. യുവാവ് കസ്റ്റഡിയിൽ.
- എന്നാല്‍ ഇൻസ്റ്റഗ്രാം എൻഗേജ്മെന്റ് വർധിക്കുന്നത് തെരഞ്ഞെടുപ്പ് പിന്തുണ വർധിച്ചു എന്നതിന് തുല്യമല്ല. ലൈക്ക്, കമന്റ്, ഷെയർ തുടങ്ങിയവ ഒരു നേതാവിനോടുള്ള രാഷ്ട്രീയ പിന്തുണയെയോ വോട്ട് ചെയ്യാനുള്ള തീരുമാനത്തെയോ നേരിട്ട് സൂചിപ്പിക്കുന്നില്ല.
